Saturday, December 15, 2007

വയനാട്ടിലെ തൊവരി ഗുഹാചിത്രങ്ങള്‍ നാശത്തിലേക്ക്



ക്രിസ്തുവിനു മുമ്പ് 4000നും 10000നും ഇടയിലാണ് എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്.ഏകദേശം6000ത്തൊളം വര്‍ഷങ്ങള്‍ പഴക്കമുണ്ടതിന്.ഇതിലും പഴക്കമേറിയതാണ് എടക്കലിനു സമീപത്തു തന്നെയുള്ള തൊവരി ഗുഹാചിത്രങ്ങള്‍.ചിഹ്നങ്ങളും വളയങ്ങളുമായി പുരാതന ഭാഷയും ചിത്രങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രകാരന്മാരുടെയും പ്രക്യതിസ്നേഹികളുടെയും ശ്രമഫലമായി എടക്കല്‍ ഗുഹാചിത്രങ്ങള്‍ ഇന്നു ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ തൊവരിയുടെ കഥ മറിച്ചാണ്.തൊവരി ചിത്രങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.
സംരക്ഷകര്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ കയ്യിലാണ് ഇപ്പോള്‍ ഈ അമൂല്യ ഗുഹാചിത്രങ്ങള്‍.നൂട്ടാണ്ടുകളുടെ സംസ്ക്യതി പേറുന്ന ഈ രചനകള്‍ക്കു മുകളിലൂടെ തങ്ങ്നളുടെ കരവിരുതു പ്രകടിപ്പിക്കുകയാണീ കൂട്ടര്‍.
ഒരു പഴയകാലസംസ്ക്യതിയുടെ ഓര്‍മ്മക്കുറിപ്പുകളാണീ ചുവര്‍ ചിത്രങ്ങള്‍.എന്നാല്‍ ചരിത്രബോധം നഷ്ടപ്പെട്ട പുതു തലമുറ നശിപ്പിക്കുകയാണിവയെല്ലാം.

Friday, December 14, 2007

പൂരക്കളി


ണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ അനുഷ്ടാന കലാരൂപമാണു പൂരക്കളി.വേനല്‍ പിറക്കുന്നതോടെയാണ് അത്യുത്തരകേരളത്തിന്‍ലെ കാവുകളും ദേവീക്ഷേത്രങളും പൂരക്കളിയുടെ അരങ്ങ് ആയി മാറുന്നത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലാരൂപത്തിന്റെ ഇതിവ്യത്തം പുരാണങ്ങള്‍ തന്നെയാണ്.ഇമ്പമാര്‍ന്ന ഈരടികല്‍ മുഴക്കികൊണ്ടാണ് കലാകാരന്മാര്‍ ഇത് അവതരിപ്പിക്കുന്നത്.ആചാരമായി ചുവന്ന പട്ട് തറ്റുടുത്ത് ക്ഷേത്രത്തിനു മുന്‍പിലെ പന്തലിനു മുന്‍പില്‍ കൊളുത്തിവച്ച നിലവിളക്കിനുചുറ്റും നിരന്നുനിന്നാണ് പൂരക്കളി അവതരിപ്പിക്കുന്നത്.അവതരണത്തില്‍ കള്രിപയറ്റിന്റെ സ്വാധീനം വ്യക്തമായും കാണാം.മെയ്‌വഴക്കവും കലയും സമന്വയിക്കുകയാണിവിടെ.

ഇന്നു പൂരക്കളി അമ്പലങ്ങളുടെയും കാവുകളുടെയും മതില്‍കെട്ടുകള്‍ കടന്ന് പൊതുവേദികളില്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.സംസ്ഥാന യുവജനോത്സവത്തില്‍ മത്സര ഇനമായതോടെ കൂടുതല്‍ ജ്നനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് പൂരക്കളി.

Friday, November 23, 2007

കോതാമൂരിയാട്ടം കണ്ടിട്ടുണ്ടോ ?..............




ത്തരകേരളത്തില്‍ മാത്രം കാണപ്പെടുന്ന പ്രാചീന നാടന്‍ കലാരൂപമാണ് കോതാമൂരിയാട്ടം.കോത എന്നാല്‍ കുട്ടി എന്നും മൂരി എന്നാല്‍ കാള എന്നും അര്‍ത്ഥം.ഇതിവ്യത്തം പുരാണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.കാളയുടെ രൂപം അരയില്‍ കെട്ടി പാട്ടിനും താളത്തിനും അനുസരിച്ചാടുന്ന കൊച്ചുകുട്ടിയാണ് ഈ കലാരൂപത്തിന്റെ മുഖ്യ ആകര്‍ഷണം.ഒപ്പം വിദൂഷകവേഷമണിഞ്ഞ് മുഖപടം ധരിച്ച രണ്ടു പനിയന്മാരും ചേര്‍ന്നാണ് കോതാമൂരിയാട്ടം അവതരിപ്പിക്കുന്നത്.



പനിയന്മാര്‍ നര്‍മ്മരസം തുളുമ്പുന്ന സംഭാഷണത്തിലൂടെയും കൈ മെയ് ചലനങ്ങളിലൂടെയും ആസ്വാധകരെ രസിപ്പിക്കുന്നു.ചെണ്ടയുടെ ചടുലതാളങ്ങള്‍ക്കൊപ്പം വിവിധവേഷങ്ങള്‍ ന്യത്തമാടുന്നു.ക്യഷ്ണപ്പാട്ട്,അയ്യപ്പന്‍ സ്തുതി,ശിവപാര്‍വതിസ്തുതി എന്നിവയാണ് കോതാമൂരിയാട്ടത്തിന്റെ കഥാപ്രമേയം.
പുരാണത്തില്‍ പരാമര്‍ശിക്കുന്ന ഗോധാവരിപശുവിനെ ആധാരമാക്കിയാണ് ഈ കലാരൂപം ഉടലെടുത്തത്.കണ്ണൂരിലും കാസര്‍ഗോഡുമുള്ള അപൂര്‍വ്വം കലാകാരന്മാര്‍ മാത്രമാണ് ഇന്ന് ഈ കലാരൂപം അവതരിപ്പിക്കുന്നത്.

കോഴിയങ്കം / കോഴിക്കെട്ട് വീണ്ടും വ്യാപകമാവുന്നു




കേരള കര്‍ണാടക സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിരോധിച്ച കോഴിയങ്കങ്ങള്‍ (കോഴികെട്ട്)കാസര്‍ഗോഡ് ജില്ലയുടെ വടക്കെ അതിര്‍ത്തിഗ്രാമങ്ങളില്‍ വീണ്ടും സജീവമാകുകയാണ്.അധിക്യതരുടെ മൌനാനുവാദത്തോടെയാണ് പ്രാക്യതമായ ഈ വിനോദം അരങ്ങേറുന്നത്.

ജന്തുസ്നേഹികളുടെ രോഷം വകവെയ്കാതെയാണ് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങളായ തലപ്പാടി,മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ കോഴികെട്ട് നടക്കുന്നത്.ആയിരക്കണക്കിന് കോഴികളാണ് ഈ ക്രൂരവിനോദത്തില്‍ പിടഞ്ഞുവീണ് മരിക്കുന്നത്.അതോടൊപ്പം തന്നെ ലക്ഷകണക്കിനു രൂപയുടെ വാതുവെപ്പുകളും ഇവിടെ അരങ്ങേറുന്നുണ്ടിവിടെ.




തലയെടുപ്പും തൂക്കവുമുള്ള അങ്കക്കോഴികളെ പ്രത്യേകം വളര്‍ത്തിയെടുത്താണ് പോരിന് ഇറക്കുന്നത്.കൊയ്തു കഴിഞ്ഞ പാടങ്ങളിലാണ് കോഴിപ്പൊര് നടക്കാറ്.കാലുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കെട്ടിവച്ചാണ് കോഴികളെ പോരിനിറക്കുന്നത്.മാത്രവുമല്ല പലപ്പൊഴും കോഴിപ്പൊരുകള്‍ അവസാനം മനുഷ്യര്‍ തമ്മിലുള്ള സംഘട്ടനങ്ങളായി മാറുന്നുമുണ്ട്.





തുളുനാടന്‍ സംസ്കാരവുമായും അനുഷ്ടാനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാലായിരിക്കും നിയമം നിരോധിച്ചിട്ടും കോഴിയങ്കം ഇവിടെ വീണ്ടും സജീവമാകുന്നത്.

Tuesday, November 6, 2007

മലബാര്‍ ഹുക്കകള്‍

ലബാറിന്റെ നാമം വിദേശങ്ങളിലും വിശിഷ്യ അറബിനാടുകളിലും പ്രസിദ്ധമാക്കിയ മലബാ‍ര്‍ ഹുക്കകള്‍ ഇന്ന് നിലനില്പിന്റെ പോരാട്ടത്തിലാണ്.അവശ്യ വസ്തുക്കളുടെ വിലവര്‍ദ്ധനയും വിദേശ വിപണിയിലെ ചാഞ്ചാട്ടങ്ങളും ഈ കരകൌശലത്തൊഴിലിന്റെ മുന്നൊട്ടുള്ള വഴികളില്‍ ഭീഷണിയാവുന്നു.
അറബ് നാടുകളില്‍ നിന്ന് ഇവിടെ എത്തുകയും പിന്നീട് ഇവിടെ നിന്ന് ഉത്പാദനം ആരഭിക്കുകയുക് ചെയ്തതാണ് ഹുക്കകള്‍.മൂശാരിമാര്‍ എന്ന സമുദായമാണ് ഈ തൊഴിലില്‍ പ്രാവീണ്യം നേടിയവര്‍.കോഴിക്കൊട് കൊയിലാണ്ടിക്കടുത്ത് കൊല്ലത്തെ പതിനഞ്ചോളം കുടുംബങ്ങളാണ് ഈ തൊഴിലില്‍ വ്യപ്യതരായിരിക്കുന്നത്.
മെഴുകുകളില്‍ മൊഡല്‍ ഉണ്ടാക്കി അതിലേക്ക് ചെമ്പും മറ്റു കൂട്ടു ലോഹങ്ങളും ഉരുക്കിയൊഴിച്ചാണ് ഹുക്കയുടെ പ്രാഥമിക രൂ‍പം ഉണ്ടാക്കുന്നത്.തുടര്‍ന്ന് നാളികേരത്തിന്റെ ചിരട്ട ലോഹത്തിനാല്‍ പൊതിയുന്നു.എന്നിട്ട് ബാക്കി ഭാഗങ്ങള്‍ അവയോട് ഘടിപ്പിക്കുന്നു.നന്നായി അലങ്കരിച്ചെടുക്കുന്ന ഹുക്കകള്‍ക്ക് 500 മുതല്‍ 1500 രൂപ വരെ വില ലഭിക്കും.
പുകവലി കുറയുകയും പഴയ രീതികളില്‍ നിന്ന് അറബികള്‍ മാറുകയും ചെയ്തതോടെ പൂര്‍ണമായും പ്രതിസന്ധിയിലായിരിക്കയാണ് ഈ കരകൌശല വ്യവസായം

Wednesday, October 31, 2007

കനകമല







ലശ്ശേരി മേക്കുന്നിനടുത്ത പ്രക്യതിമനോഹരമായ ഒരു മലയോരമാണ് കനകമല.ഏക്കറുകളോളം പരന്നുകിടക്കുന്ന ഈ മല നിത്യചൈതന്യയതിയുടെ ഒരു ഇഷ്ടകേന്ദ്രമായിരുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ആശ്രമം ഇവിടെയ്ണ്ട്.പരന്ന പുല്‍മേടുകള്‍ക്ക് പറങ്കിമാവുകള്‍ അതിരു നില്‍ക്കുന്ന ഈ മല താഴ്വാരങളുടെ ഒരു വശ്യസുന്ദരമായ കാഴ്ചയാണു നമുക്കു സമ്മനിക്കുന്നത്.
പ്രധാനമായ രണ്ടു സവിശേഷതകളാണിവിടെ ഉള്ളത്.കടലിലെത്തും എന്നു വിശ്വസിക്കപ്പെടുന്ന ഒരു ഗുഹയും പിന്നെ ഒരിക്കലും വറ്റാത്ത തീര്‍ത്ഥജലവും.മലയുടെ മുകളില്‍ തന്നെയുള്ള ഗുഹ വലിയ പ്രവേശന ദ്വാരത്തോടു കൂടിയതാണ്.
മലയടിവാരത്താണ് തീര്‍ത്ഥജലമുള്ളത്.മരവേരുകളില്‍ കൂടി ഊര്‍ന്നിരങുന്ന ഈ ജലധാര ഒരുകാലത്തും വറ്റാറില്ല.ധാരളം ഭക്തന്മാര്‍ ഇതു ദര്‍ശിക്കാനായി ഇവിടെ എത്താറുണ്ട്. ഒരമ്പലവും ഇവിടുണ്ട്.

Sunday, October 28, 2007

ശാലിയ പൊറാട്ട്

കാസര്‍ഗോഡിന്റെ സാംസ്കാരികപെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയ പൊറട്ട്.പൂരോത്സവക്കാലത്താണ് ഇത് അരങേറാറുള്ളത്.ശാലിയ സമുദായക്കരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്.പീലിക്കൊട് രരയമംഗലം ദേവിക്ഷേത്രം,നീലേശ്വരം അഞ്ഞൂറ്റമ്പലം ,വീരര്‍കാവ് എന്നീ അമ്പലങളിലാണ് ഇതു അരങേറാറുള്ളത്.
പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ കലാരൂപം പുതിയ കാലഘട്ടത്തില്‍ ആവശ്യമായ ഭേദഗതികളോടെയാണു ഇപ്പൊള്‍ അവതരിപ്പിക്കുന്നത്.സാമൂഹിക പ്രശ്നങളെ നര്‍മ്മത്തില്‍ ചാലിച്ച് ആക്ഷേപ ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കുന്നത്.പൊരാട്ട് വേഷങള്‍ അവരുടെ വായ്ത്താരി കൊണ്ടു കാലികപ്രശ്നങളെ കുറിക്കു കൊള്ളുന്ന വിധം ആവിഷ്കരിക്കുന്നു.
ക്ഷേത്രസമീപത്തെ അല്‍തറയാണ് ഇതിന്റെ രംഗവേദി.വ്യത്യസ്ത വേഷഭൂഷാദികള്‍ അണിഞ്ഞാണ് കഥാപാത്രങള്‍ അഭിനയത്തിലൂടെ പൊറാട്ട് അവതരിപ്പിക്കുന്നത്.പുരുഷന്മാര്‍ തന്നെയാണ് സ്ത്രീകളുടെ വേഷങള്‍ അണിയുന്നത്.തെരുവിലൂടെ നറ്റന്നുനീങി ആദ്യം ജനങളുമായി ആശയസംവേദനം നടത്തിയതിനു ശേഷമാണ് കലാകാരന്മാര്‍ വേദിയിലീക്കു എത്തുന്നത്.
നാടന്‍ ഭാഷയിലൂടെ സാധാരണക്കരുമായി എളുപ്പം സംവദിക്കുന്ന ഈ കലാരൂപം ഇന്ന് അവസാന തലമുറയിലൂടെയാണിന്നു കടന്നുപോവുന്നത്.

Thursday, October 18, 2007

അഴിമുറി തിറ

മഴ വെയിലിനു വഴിമാറുകയാണു.ഉണക്കെത്തുന്നതോടെ മലബാറിലെ അംബലങള്‍ സജീവമാകുകയാണു.നാടും നാട്ടാരും ഉസ്തവപ്പെരുമയിലേക്കു മുങുന്ന ദിനങള്‍.

കേരളത്തിലെ അപൂര്‍വമായ ഒരു തിറയെ പരിചയപ്പെടുത്താം ഇവിടെ.

കോഴിക്കോട് കൊയിലാണ്ടിയ്കടുത്ത് എടവനക്കുളങരയില്‍ നടക്കുന്ന അഴിമുറി തിറ ശ്രദ്ധേയമാകുന്നതു അപൂര്‍വത കൊണ്ടാനണ്.അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദന്യത്തമാണ് ഈ ആഘോഷം.
തെങോളം പൊക്കത്തില്‍ ആണ് തിറയാട്ടം.രാവു വെളുക്കുവോളം ദേശത്തിന്റെ ഉസ്തവമായി തിറ മാറുന്നു.പരദേവതാ ക്ഷേത്രത്തിലാണ് ഈ വഴിപാട് .രാവിലെ ദേശത്തിലെ ആശാരികള്‍ ചേര്‍ന്ന് വഴിപാടു തെങും കവുങും മുറിക്കുന്നതോടെയാണ് ഉസ്തവത്തിനു തുടക്കം.വൈകീട്ടു ഇവ ഉപയൊഗിച്ചു അഴി ഉയര്‍ത്തുന്നു.30 അടിയോളം ഉയരത്തിലാണു അഴികള്‍.കെട്ടിപ്പൊക്കിയ കൊന്നത്തെങില്‍ കവുങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയില്ന്മെലുള്ള കോലക്കാരന്റെ ന്യുത്ത്മാണു അഴിമുറിത്തിറ.രാത്രി 11 മണീയോടെ തിറ അഴി നോക്കാന്‍ എത്തുന്നു.ഇതോടെയാനു ആട്ടത്തിന്റെ തുടക്കം.അഴികല്‍ക്കിടയില്‍ തിറ ആടി നില്‍ക്കുംബൊല്‍ ഭക്തര്‍ പ്രാര്‍തന തുടങും.ദേവി ഭാഗവതത്തിലെ അസുര നിഗ്രഹമാണു ആട്ടത്തിന്റെ ഐതീഹ്യം.
അഴി നോക്കി കഴിഞാല്‍ പിന്നെ കൊയ്തൊഴിഞ പാടത്തണ് തിറയാട്ടം.3 മണി വരെ ഇതു തുടരും.ആയിരങല്‍ കാണും കാഴ്ചക്കാരായിട്ട്.വഴിപാടുക‍ള്‍ക്കായി കുരുത്തോലയില്‍ തീര്‍ത പൂക്കലശങല്‍ പലയിടത്തു നിന്നും പാഞെത്തും.കലശപ്പൂക്കള്‍‍കു നടുവിലൂടെ ബ്രാഹ്മ മുഹൂര്‍ത്തത്തിനു പിന്‍പെ അഴി മുറി തിറ പുറ്പ്പെടുകയായി.തൊട്ടടുത്ത പടിപ്പുരയില്‍ നിന്നും അണിഞൊരുങിയാനു വരവ്.ചെണ്ടയും ചൂട്ടുമായി ഭക്തര്‍ തിറക്കു വഴികാട്ടുന്നു.തെല്ലിട തിറ പരദേവതക്കു മുന്‍പില്‍ പ്രാര്‍തനാ നിരതമാവും.പിന്നെ അഴികളിലേക്കു ഓടിക്കയറും.ഉലഞാടുന്ന തിറ അടുത്തുള്ള മരങളൊളം ചായും.പിന്നെ ഇരു വശങളൊടും പേടിപ്പിക്കുന്ന ഊഞാലാട്ടം.അസുരനെ കൊന്ന കാളി സ്വര്‍ണ ഊഞാലാടി കോപമടക്കി എന്ന ഐതീഹ്യമാണു ഇവിടെ കെട്ടിയാടുന്നതു.ആട്ടത്തിനിടെ തിറ് രൌദ്രഭാവം പ്രകടമാക്കി കരിയണിയും.ഇതോടെ മേളവും പ്രാര്‍തനയും മുറുകും.9 വട്ടം തിറ അഴി കീഴടക്കും.പിന്നെ താഴത്തെ 3 അഴികള്‍ ഭക്തര്‍ ഊരിയെടുക്കുന്നു.അഴി കയറനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും ചെരുംബോള്‍ സമാപനത്തിനു തിളക്കമേറും.
എല്ല വര്‍ഷവും കുംഭം 15 ,16 ( ഫെബ്രു:27,28 ) തീയതികളിലാനു അത്യപൂര്‍വമായ ഈ തിറ

Wednesday, October 17, 2007

ആഡ്യന്‍ പാറ




മഴയുടെ രൌദ്ര ഭീതികളെ മാറ്റിക്കൊണ്ട് നിലമ്പൂരിലെ ആഡ്യന്‍പാറ വെള്ളച്ചാട്ടം സജീവമാകുകയാനു.പന്തീരായിരം മലയടിവാരത്താണു ഈ വെള്ളച്ചാട്ടം.സാധാരണ സൌമ്യമാണിവിടം.ചാലിയാരിന്റെ കൈവഴിയായ കാഞിരപ്പുഴയുടെ തുടക്കം.പാറകളില്‍ അലച്ചിറങുന്ന ജലപാളികള്‍ വേനലില്‍ സഞ്ചാരികള്‍കു മുങാംകുഴിയിറ്റാവുന്നത്ര മോഹനം.

Tuesday, October 16, 2007

ആലാമിക്കളി

കാസര്‍ഗോഡിന്റെ അപൂര്‍വ നാടന്‍ കലാരൂപമാണു ആലാമിക്കളി.ഹിന്ദു മുസ്ലിം സൌഹ്രിദത്തിന്റെ ചരിത്രം കൂടിയുള്ള ഈ തുളുനാടന്‍ കല ഇല്ലാതവുകയാണിപ്പോള്‍.
മുഹമ്മദ് നബിയുടെ ജീവിതത്തിന്റെയും വിശുദ്ധ കര്‍ബല യുദ്ധത്തിന്റെയും ഓര്‍മകളനു ആലാമിക്കളിയുടെ ഇതിവ്രിത്തം.കാഞങാടിനടുത്തുള്ള ആലാമിപ്പള്ളി ഒരു കാലത്ത് ഈ കളിയുടെ കേന്ദ്രമായിരുന്നു. ദേഹത്തു കരി പൂശി പുള്ളി കുത്തി പായത്തൊപ്പി വച്ചാനു ആലാമികളുടെ വരവ്.വ്രതവിശുദ്ധിയോടെ വീടുകള്‍ തോരും പാടിയും ന്രിത്തമാടിയുമാണു കളി.തുളുനാടന്‍ സംസ്കാരവുമയും ഈ കളിക്കു ബന്ധമുണ്ട്.ആലാമികള്‍ ആടിയ വീട്ടില്‍ രോഗവും ദാരിദ്രവും ഉണ്ടാകില്ലെന്നാണു വിശ്വാസം.മുസ്ലിങല്‍ തുടങിവെച്ച കലാരൂപം എപ്പോള്‍ അവതരിപ്പിക്കുന്നതു ഹിന്ദുക്കലാണു.മതസൌഹാര്‍ധത്തിന്റെ കദ പറയുന്ന ആലാമിക്കളിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണു നാടന്‍ കലാസംഗങള്‍.....