Friday, November 23, 2007

കോഴിയങ്കം / കോഴിക്കെട്ട് വീണ്ടും വ്യാപകമാവുന്നു




കേരള കര്‍ണാടക സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിരോധിച്ച കോഴിയങ്കങ്ങള്‍ (കോഴികെട്ട്)കാസര്‍ഗോഡ് ജില്ലയുടെ വടക്കെ അതിര്‍ത്തിഗ്രാമങ്ങളില്‍ വീണ്ടും സജീവമാകുകയാണ്.അധിക്യതരുടെ മൌനാനുവാദത്തോടെയാണ് പ്രാക്യതമായ ഈ വിനോദം അരങ്ങേറുന്നത്.

ജന്തുസ്നേഹികളുടെ രോഷം വകവെയ്കാതെയാണ് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങളായ തലപ്പാടി,മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ കോഴികെട്ട് നടക്കുന്നത്.ആയിരക്കണക്കിന് കോഴികളാണ് ഈ ക്രൂരവിനോദത്തില്‍ പിടഞ്ഞുവീണ് മരിക്കുന്നത്.അതോടൊപ്പം തന്നെ ലക്ഷകണക്കിനു രൂപയുടെ വാതുവെപ്പുകളും ഇവിടെ അരങ്ങേറുന്നുണ്ടിവിടെ.




തലയെടുപ്പും തൂക്കവുമുള്ള അങ്കക്കോഴികളെ പ്രത്യേകം വളര്‍ത്തിയെടുത്താണ് പോരിന് ഇറക്കുന്നത്.കൊയ്തു കഴിഞ്ഞ പാടങ്ങളിലാണ് കോഴിപ്പൊര് നടക്കാറ്.കാലുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കെട്ടിവച്ചാണ് കോഴികളെ പോരിനിറക്കുന്നത്.മാത്രവുമല്ല പലപ്പൊഴും കോഴിപ്പൊരുകള്‍ അവസാനം മനുഷ്യര്‍ തമ്മിലുള്ള സംഘട്ടനങ്ങളായി മാറുന്നുമുണ്ട്.





തുളുനാടന്‍ സംസ്കാരവുമായും അനുഷ്ടാനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാലായിരിക്കും നിയമം നിരോധിച്ചിട്ടും കോഴിയങ്കം ഇവിടെ വീണ്ടും സജീവമാകുന്നത്.

Tuesday, November 6, 2007

മലബാര്‍ ഹുക്കകള്‍

ലബാറിന്റെ നാമം വിദേശങ്ങളിലും വിശിഷ്യ അറബിനാടുകളിലും പ്രസിദ്ധമാക്കിയ മലബാ‍ര്‍ ഹുക്കകള്‍ ഇന്ന് നിലനില്പിന്റെ പോരാട്ടത്തിലാണ്.അവശ്യ വസ്തുക്കളുടെ വിലവര്‍ദ്ധനയും വിദേശ വിപണിയിലെ ചാഞ്ചാട്ടങ്ങളും ഈ കരകൌശലത്തൊഴിലിന്റെ മുന്നൊട്ടുള്ള വഴികളില്‍ ഭീഷണിയാവുന്നു.
അറബ് നാടുകളില്‍ നിന്ന് ഇവിടെ എത്തുകയും പിന്നീട് ഇവിടെ നിന്ന് ഉത്പാദനം ആരഭിക്കുകയുക് ചെയ്തതാണ് ഹുക്കകള്‍.മൂശാരിമാര്‍ എന്ന സമുദായമാണ് ഈ തൊഴിലില്‍ പ്രാവീണ്യം നേടിയവര്‍.കോഴിക്കൊട് കൊയിലാണ്ടിക്കടുത്ത് കൊല്ലത്തെ പതിനഞ്ചോളം കുടുംബങ്ങളാണ് ഈ തൊഴിലില്‍ വ്യപ്യതരായിരിക്കുന്നത്.
മെഴുകുകളില്‍ മൊഡല്‍ ഉണ്ടാക്കി അതിലേക്ക് ചെമ്പും മറ്റു കൂട്ടു ലോഹങ്ങളും ഉരുക്കിയൊഴിച്ചാണ് ഹുക്കയുടെ പ്രാഥമിക രൂ‍പം ഉണ്ടാക്കുന്നത്.തുടര്‍ന്ന് നാളികേരത്തിന്റെ ചിരട്ട ലോഹത്തിനാല്‍ പൊതിയുന്നു.എന്നിട്ട് ബാക്കി ഭാഗങ്ങള്‍ അവയോട് ഘടിപ്പിക്കുന്നു.നന്നായി അലങ്കരിച്ചെടുക്കുന്ന ഹുക്കകള്‍ക്ക് 500 മുതല്‍ 1500 രൂപ വരെ വില ലഭിക്കും.
പുകവലി കുറയുകയും പഴയ രീതികളില്‍ നിന്ന് അറബികള്‍ മാറുകയും ചെയ്തതോടെ പൂര്‍ണമായും പ്രതിസന്ധിയിലായിരിക്കയാണ് ഈ കരകൌശല വ്യവസായം

Wednesday, October 31, 2007

കനകമല







ലശ്ശേരി മേക്കുന്നിനടുത്ത പ്രക്യതിമനോഹരമായ ഒരു മലയോരമാണ് കനകമല.ഏക്കറുകളോളം പരന്നുകിടക്കുന്ന ഈ മല നിത്യചൈതന്യയതിയുടെ ഒരു ഇഷ്ടകേന്ദ്രമായിരുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ആശ്രമം ഇവിടെയ്ണ്ട്.പരന്ന പുല്‍മേടുകള്‍ക്ക് പറങ്കിമാവുകള്‍ അതിരു നില്‍ക്കുന്ന ഈ മല താഴ്വാരങളുടെ ഒരു വശ്യസുന്ദരമായ കാഴ്ചയാണു നമുക്കു സമ്മനിക്കുന്നത്.
പ്രധാനമായ രണ്ടു സവിശേഷതകളാണിവിടെ ഉള്ളത്.കടലിലെത്തും എന്നു വിശ്വസിക്കപ്പെടുന്ന ഒരു ഗുഹയും പിന്നെ ഒരിക്കലും വറ്റാത്ത തീര്‍ത്ഥജലവും.മലയുടെ മുകളില്‍ തന്നെയുള്ള ഗുഹ വലിയ പ്രവേശന ദ്വാരത്തോടു കൂടിയതാണ്.
മലയടിവാരത്താണ് തീര്‍ത്ഥജലമുള്ളത്.മരവേരുകളില്‍ കൂടി ഊര്‍ന്നിരങുന്ന ഈ ജലധാര ഒരുകാലത്തും വറ്റാറില്ല.ധാരളം ഭക്തന്മാര്‍ ഇതു ദര്‍ശിക്കാനായി ഇവിടെ എത്താറുണ്ട്. ഒരമ്പലവും ഇവിടുണ്ട്.

Sunday, October 28, 2007

ശാലിയ പൊറാട്ട്

കാസര്‍ഗോഡിന്റെ സാംസ്കാരികപെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയ പൊറട്ട്.പൂരോത്സവക്കാലത്താണ് ഇത് അരങേറാറുള്ളത്.ശാലിയ സമുദായക്കരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്.പീലിക്കൊട് രരയമംഗലം ദേവിക്ഷേത്രം,നീലേശ്വരം അഞ്ഞൂറ്റമ്പലം ,വീരര്‍കാവ് എന്നീ അമ്പലങളിലാണ് ഇതു അരങേറാറുള്ളത്.
പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ കലാരൂപം പുതിയ കാലഘട്ടത്തില്‍ ആവശ്യമായ ഭേദഗതികളോടെയാണു ഇപ്പൊള്‍ അവതരിപ്പിക്കുന്നത്.സാമൂഹിക പ്രശ്നങളെ നര്‍മ്മത്തില്‍ ചാലിച്ച് ആക്ഷേപ ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കുന്നത്.പൊരാട്ട് വേഷങള്‍ അവരുടെ വായ്ത്താരി കൊണ്ടു കാലികപ്രശ്നങളെ കുറിക്കു കൊള്ളുന്ന വിധം ആവിഷ്കരിക്കുന്നു.
ക്ഷേത്രസമീപത്തെ അല്‍തറയാണ് ഇതിന്റെ രംഗവേദി.വ്യത്യസ്ത വേഷഭൂഷാദികള്‍ അണിഞ്ഞാണ് കഥാപാത്രങള്‍ അഭിനയത്തിലൂടെ പൊറാട്ട് അവതരിപ്പിക്കുന്നത്.പുരുഷന്മാര്‍ തന്നെയാണ് സ്ത്രീകളുടെ വേഷങള്‍ അണിയുന്നത്.തെരുവിലൂടെ നറ്റന്നുനീങി ആദ്യം ജനങളുമായി ആശയസംവേദനം നടത്തിയതിനു ശേഷമാണ് കലാകാരന്മാര്‍ വേദിയിലീക്കു എത്തുന്നത്.
നാടന്‍ ഭാഷയിലൂടെ സാധാരണക്കരുമായി എളുപ്പം സംവദിക്കുന്ന ഈ കലാരൂപം ഇന്ന് അവസാന തലമുറയിലൂടെയാണിന്നു കടന്നുപോവുന്നത്.

Thursday, October 18, 2007

അഴിമുറി തിറ

മഴ വെയിലിനു വഴിമാറുകയാണു.ഉണക്കെത്തുന്നതോടെ മലബാറിലെ അംബലങള്‍ സജീവമാകുകയാണു.നാടും നാട്ടാരും ഉസ്തവപ്പെരുമയിലേക്കു മുങുന്ന ദിനങള്‍.

കേരളത്തിലെ അപൂര്‍വമായ ഒരു തിറയെ പരിചയപ്പെടുത്താം ഇവിടെ.

കോഴിക്കോട് കൊയിലാണ്ടിയ്കടുത്ത് എടവനക്കുളങരയില്‍ നടക്കുന്ന അഴിമുറി തിറ ശ്രദ്ധേയമാകുന്നതു അപൂര്‍വത കൊണ്ടാനണ്.അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദന്യത്തമാണ് ഈ ആഘോഷം.
തെങോളം പൊക്കത്തില്‍ ആണ് തിറയാട്ടം.രാവു വെളുക്കുവോളം ദേശത്തിന്റെ ഉസ്തവമായി തിറ മാറുന്നു.പരദേവതാ ക്ഷേത്രത്തിലാണ് ഈ വഴിപാട് .രാവിലെ ദേശത്തിലെ ആശാരികള്‍ ചേര്‍ന്ന് വഴിപാടു തെങും കവുങും മുറിക്കുന്നതോടെയാണ് ഉസ്തവത്തിനു തുടക്കം.വൈകീട്ടു ഇവ ഉപയൊഗിച്ചു അഴി ഉയര്‍ത്തുന്നു.30 അടിയോളം ഉയരത്തിലാണു അഴികള്‍.കെട്ടിപ്പൊക്കിയ കൊന്നത്തെങില്‍ കവുങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയില്ന്മെലുള്ള കോലക്കാരന്റെ ന്യുത്ത്മാണു അഴിമുറിത്തിറ.രാത്രി 11 മണീയോടെ തിറ അഴി നോക്കാന്‍ എത്തുന്നു.ഇതോടെയാനു ആട്ടത്തിന്റെ തുടക്കം.അഴികല്‍ക്കിടയില്‍ തിറ ആടി നില്‍ക്കുംബൊല്‍ ഭക്തര്‍ പ്രാര്‍തന തുടങും.ദേവി ഭാഗവതത്തിലെ അസുര നിഗ്രഹമാണു ആട്ടത്തിന്റെ ഐതീഹ്യം.
അഴി നോക്കി കഴിഞാല്‍ പിന്നെ കൊയ്തൊഴിഞ പാടത്തണ് തിറയാട്ടം.3 മണി വരെ ഇതു തുടരും.ആയിരങല്‍ കാണും കാഴ്ചക്കാരായിട്ട്.വഴിപാടുക‍ള്‍ക്കായി കുരുത്തോലയില്‍ തീര്‍ത പൂക്കലശങല്‍ പലയിടത്തു നിന്നും പാഞെത്തും.കലശപ്പൂക്കള്‍‍കു നടുവിലൂടെ ബ്രാഹ്മ മുഹൂര്‍ത്തത്തിനു പിന്‍പെ അഴി മുറി തിറ പുറ്പ്പെടുകയായി.തൊട്ടടുത്ത പടിപ്പുരയില്‍ നിന്നും അണിഞൊരുങിയാനു വരവ്.ചെണ്ടയും ചൂട്ടുമായി ഭക്തര്‍ തിറക്കു വഴികാട്ടുന്നു.തെല്ലിട തിറ പരദേവതക്കു മുന്‍പില്‍ പ്രാര്‍തനാ നിരതമാവും.പിന്നെ അഴികളിലേക്കു ഓടിക്കയറും.ഉലഞാടുന്ന തിറ അടുത്തുള്ള മരങളൊളം ചായും.പിന്നെ ഇരു വശങളൊടും പേടിപ്പിക്കുന്ന ഊഞാലാട്ടം.അസുരനെ കൊന്ന കാളി സ്വര്‍ണ ഊഞാലാടി കോപമടക്കി എന്ന ഐതീഹ്യമാണു ഇവിടെ കെട്ടിയാടുന്നതു.ആട്ടത്തിനിടെ തിറ് രൌദ്രഭാവം പ്രകടമാക്കി കരിയണിയും.ഇതോടെ മേളവും പ്രാര്‍തനയും മുറുകും.9 വട്ടം തിറ അഴി കീഴടക്കും.പിന്നെ താഴത്തെ 3 അഴികള്‍ ഭക്തര്‍ ഊരിയെടുക്കുന്നു.അഴി കയറനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും ചെരുംബോള്‍ സമാപനത്തിനു തിളക്കമേറും.
എല്ല വര്‍ഷവും കുംഭം 15 ,16 ( ഫെബ്രു:27,28 ) തീയതികളിലാനു അത്യപൂര്‍വമായ ഈ തിറ