Tuesday, November 6, 2007

മലബാര്‍ ഹുക്കകള്‍

ലബാറിന്റെ നാമം വിദേശങ്ങളിലും വിശിഷ്യ അറബിനാടുകളിലും പ്രസിദ്ധമാക്കിയ മലബാ‍ര്‍ ഹുക്കകള്‍ ഇന്ന് നിലനില്പിന്റെ പോരാട്ടത്തിലാണ്.അവശ്യ വസ്തുക്കളുടെ വിലവര്‍ദ്ധനയും വിദേശ വിപണിയിലെ ചാഞ്ചാട്ടങ്ങളും ഈ കരകൌശലത്തൊഴിലിന്റെ മുന്നൊട്ടുള്ള വഴികളില്‍ ഭീഷണിയാവുന്നു.
അറബ് നാടുകളില്‍ നിന്ന് ഇവിടെ എത്തുകയും പിന്നീട് ഇവിടെ നിന്ന് ഉത്പാദനം ആരഭിക്കുകയുക് ചെയ്തതാണ് ഹുക്കകള്‍.മൂശാരിമാര്‍ എന്ന സമുദായമാണ് ഈ തൊഴിലില്‍ പ്രാവീണ്യം നേടിയവര്‍.കോഴിക്കൊട് കൊയിലാണ്ടിക്കടുത്ത് കൊല്ലത്തെ പതിനഞ്ചോളം കുടുംബങ്ങളാണ് ഈ തൊഴിലില്‍ വ്യപ്യതരായിരിക്കുന്നത്.
മെഴുകുകളില്‍ മൊഡല്‍ ഉണ്ടാക്കി അതിലേക്ക് ചെമ്പും മറ്റു കൂട്ടു ലോഹങ്ങളും ഉരുക്കിയൊഴിച്ചാണ് ഹുക്കയുടെ പ്രാഥമിക രൂ‍പം ഉണ്ടാക്കുന്നത്.തുടര്‍ന്ന് നാളികേരത്തിന്റെ ചിരട്ട ലോഹത്തിനാല്‍ പൊതിയുന്നു.എന്നിട്ട് ബാക്കി ഭാഗങ്ങള്‍ അവയോട് ഘടിപ്പിക്കുന്നു.നന്നായി അലങ്കരിച്ചെടുക്കുന്ന ഹുക്കകള്‍ക്ക് 500 മുതല്‍ 1500 രൂപ വരെ വില ലഭിക്കും.
പുകവലി കുറയുകയും പഴയ രീതികളില്‍ നിന്ന് അറബികള്‍ മാറുകയും ചെയ്തതോടെ പൂര്‍ണമായും പ്രതിസന്ധിയിലായിരിക്കയാണ് ഈ കരകൌശല വ്യവസായം

No comments: